നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആഡം ആർ. ഹോൾസ്

പ്രശ്നകരമായ ഒരു ലോകത്ത് സമാധാനം കണ്ടെത്തുന്നു

പ്രക്ഷുബ്ധമായ ഈ ലോകത്ത് നാം എവിടെയാണ് സമാധാനം കണ്ടെത്തേണ്ടത്? അക്രമത്തെ വലിയ അക്രമത്തിലൂടെ നേരിടണമെന്ന് ചിലർ പറയുന്നു. മറ്റുള്ളവർ പറയുന്നു, “ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.” “സ്‌നേഹമാണ് പരിഹാരം” എന്ന് വേറെ ചിലർ പറയുന്നു. എന്നിട്ടും അധികാരമുള്ളവർ പലപ്പോഴും സ്വന്തം നേട്ടത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നുവെന്ന് തോന്നുന്നു. ശക്തൻ ദുർബലനെ ഭരിക്കുമ്പോൾ അർത്ഥവത്തായ സമാധാനത്തിന് അവസരമുണ്ടോ?

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ പ്രക്ഷുബ്ധത കുടികൊള്ളുന്നു എന്നതാണ് നമ്മുടെ പ്രശ്നം. നമ്മുടെ ഹൃദയങ്ങൾ ഭയവും പരിഭ്രാന്തിയും കൊണ്ട് വിറയ്ക്കുന്നു. സമാധാനം അസാധ്യമാണെന്ന് തോന്നുന്നു.

രചയിതാവും പ്രഭാഷകനുമായ ബിൽ ക്രൗഡർ യേശുവിന്റെ ജീവിതത്തിൽ നിന്നുള്ള…

അപ്രതീക്ഷിത സ്ഥലങ്ങളിലെ സുവിശേഷം

ഈയിടെ, സിനിമകളിലും ടിവിയിലും അനേക പ്രാഴശ്യം തവണ ഞാൻ കണ്ട ഒരു സ്ഥലത്ത് ഞാൻ എത്തി: കാലിഫോർണിയയിലെ ഹോളിവുഡിൽ. അവിടെ, ലോസ് ഏഞ്ചൽസിന്റെ താഴ്‌വരയിലെ എന്റെ ഹോട്ടൽ ജനാലയിലൂടെ ഞാൻ നോക്കുമ്പോൾ, ആ പ്രസിദ്ധമായ മലഞ്ചെരുവിലെ ആ ഭീമാകാരമായ വെളുത്ത അക്ഷരങ്ങൾ അഭിമാനത്തോടെ തലയുയർത്തിനിന്നു.

അപ്പോൾ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു: ഇടതുവശത്തെ ഒരു ഭീമാകാരമായ ക്രൂശ്. ഞാൻ അത് സിനിമയിൽ കണ്ടിട്ടില്ല. ഞാൻ എന്റെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ നിമിഷം, ഒരു പ്രാദേശിക സഭിയിലെ ചില വിദ്യാർത്ഥികൾ എന്നോട് യേശുവിനെക്കുറിച്ചു പറയാൻ തുടങ്ങി.

ദൈവരാജ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ലൗകികതയുടെ പ്രഭവകേന്ദ്രം മാത്രമായി ഹോളിവുഡിനെക്കുറിച്ച് നമ്മൾ ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നിട്ടും ക്രിസ്തു അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു, അവന്റെ സാന്നിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തി.

യേശു എവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്ന് പരീശന്മാർ നിരന്തരം ആശ്ചര്യപ്പെട്ടു. അവർ പ്രതീക്ഷിച്ച ആളുകളുമായല്ല അവൻ സഞ്ചരിച്ചത്. പകരം, മർക്കൊസ് 2:13-17 നമ്മോട് പറയുന്നു, അവൻ “ചുങ്കക്കാരോടും പാപികളോടും” കൂടെ (വാ. 15) സമയം ചെലവഴിച്ചു, പരീശന്മാർ “അശുദ്ധർ” എന്ന് വിളിക്കുന്ന ആളുകളായിരുന്നു അവർ. എങ്കിലും അവനെ ഏറ്റവും ആവശ്യമുള്ളവരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരുന്നു (വാ. 16-17).

രണ്ടായിരത്തിലധികം വർഷങ്ങൾക്ക് ശേഷം, യേശു തന്റെ പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ, ഏറ്റവും അപ്രതീക്ഷിതമായ ആളുകൾക്കിടയിൽ, പ്രചരിപ്പിക്കുന്നത് തുടരുന്നു. ആ ദൗത്യത്തിന്റെ ഭാഗമാകാൻ അവൻ നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു.

എല്ലാം യേശുവിനു വേണ്ടി

ജെഫിന് പതിനാലു വയസ്സുള്ളപ്പോൾ, ഒരു പ്രശസ്ത ഗായകനെ കാണാൻ അമ്മ അവനെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പല സംഗീതജ്ഞരെയും പോലെ, ഒരു അമേരിക്കൻ പോപ്പ്, കൺട്രി ഗായകനായ ബി. ജെ. തോമസും സംഗീത പര്യടനങ്ങളിൽ വിനാശകരമായ ജീവിതശൈലിക്ക് അടിമയായി. പക്ഷേ, അദ്ദേഹവും ഭാര്യയും യേശുവിനെ പരിചയപ്പെടുന്നതിന് മുമ്പായിരുന്നു അത്. ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവരുടെ ജീവിതം അടിമുടി മാറി.

കച്ചേരിയുടെ രാത്രിയിൽ, ഗായകൻ ആവേശഭരിതരായ ജനക്കൂട്ടത്തെ രസിപ്പിക്കാൻ തുടങ്ങി. എന്നാൽ തന്റെ പ്രസിദ്ധമായ ഏതാനും ഗാനങ്ങൾ ആലപിച്ച ശേഷം, ഒരാൾ സദസ്സിൽ നിന്ന് വിളിച്ചുപറഞ്ഞു, 'ഹേയ്, യേശുവിനുവേണ്ടി ഒന്ന് പാടൂ!' ഒരു മടിയും കൂടാതെ ബിജെ പ്രതികരിച്ചു, ''ഞാൻ യേശുവിനു വേണ്ടി നാലു പാട്ടുകൾ പാടിയതേയുള്ളു.''

ചെയ്യുന്നതെല്ലാം യേശുവിനുവേണ്ടി ആയിരിക്കണമെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ജെഫ് ഇപ്പോഴും ഓർക്കുന്നു - 'ആത്മീയമല്ലാത്തത്' എന്ന് ചിലർ കരുതുന്ന കാര്യങ്ങൾ പോലും.

ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ വിഭജിക്കാൻ ചിലപ്പോൾ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ബൈബിൾ വായിക്കുക. വിശ്വാസത്തിലേക്ക് വന്നതിന്റെ കഥ പങ്കിടുക. ഒരു കീർത്തനം ആലപിക്കുക. ആത്മീയമായ കാര്യങ്ങൾ. പുൽത്തകിടി വെട്ടുക. ഒരു ഓട്ടത്തിന് പോകുക. ഒരു നാടൻ പാട്ട് പാടുക. ലൗകിക കാര്യങ്ങൾ.

പഠിപ്പിക്കൽ, പാടുക, നന്ദിയുള്ളവരായിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം നമ്മിൽ കുടികൊള്ളുന്നുവെന്ന് കൊലൊസ്യർ 3:16 നമ്മെ ഓർമ്മിപ്പിക്കുന്നു, എന്നാൽ വാക്യം 17 അതിലും കുറെക്കൂടി മുന്നോട്ട് പോകുന്നു. ദൈവമക്കൾ എന്ന നിലയിൽ, ''വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക'' എന്ന് അത് ഊന്നിപ്പറയുന്നു.

നാം എല്ലാം അവനുവേണ്ടി ചെയ്യുന്നു.

എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?

''അയ്യോ!'' റിപ്പയർ ട്രക്ക് എന്റെ മുന്നിൽ പെട്ടെന്നു നിർത്തിയപ്പോൾ ഞാൻ അലറി.

അപ്പോഴാണ് ഞാൻ മെസ്സേജ് കണ്ടത്: ''എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?'' ഒപ്പം ഒരു ഫോൺ നമ്പറും. ഞാൻ ഫോൺ എടുത്തു ഡയൽ ചെയ്തു. ഞാൻ എന്തിനാണ് വിളിക്കുന്നതെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു, ഞാൻ എന്റെ നിരാശ പറഞ്ഞു. അവൾ ട്രക്കിന്റെ നമ്പർ എഴുതിയെടുത്തു. എന്നിട്ട് അവൾ ക്ഷീണത്തോടെ പറഞ്ഞു, ''നിങ്ങൾക്കറിയാമോ, നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാളെ അറിയിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും വിളിക്കാം.''

അവളുടെ തളർന്ന വാക്കുകൾ തൽക്ഷണം എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി. ജാള്യത എന്നെ അലട്ടി. 'നീതി'ക്കുവേണ്ടിയുള്ള തീക്ഷ്ണതയിൽ, എന്റെ രോഷം നിറഞ്ഞ സ്വരം ഈ സ്ത്രീയെ അവളുടെ പ്രയാസകരമായ ജോലിയിൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല. എന്റെ വിശ്വാസവും ഫലപ്രാപ്തിയും തമ്മിലുള്ള ബന്ധമില്ലായ്മ-ആ നിമിഷത്തിൽ-വിനാശകരമായിരുന്നു.

നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ബോധ്യങ്ങളും തമ്മിലുള്ള വിടവാണ് യാക്കോബിന്റെ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാക്കോബ് 1:19-20-ൽ നാം വായിക്കുന്നു, ''പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല..'' പിന്നീട്, അവൻ കൂട്ടിച്ചേർക്കുന്നു, ''എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ'' (വാ. 22).

നമ്മളാരും തികഞ്ഞവരല്ല. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മുടെ 'ഡ്രൈവിംഗിന്' സഹായം ആവശ്യമാണ്, അത് ഏറ്റുപറച്ചിലിൽ തുടങ്ങുകയും നമ്മുടെ സ്വഭാവത്തിന്റെ പരുക്കൻ അരികുകൾ മിനുസപ്പെടുത്തുന്നത്് തുടരാൻ അവനെ വിശ്വസിച്ചുകൊണ്ട് ദൈവത്തോട് സഹായം ചോദിക്കുകയും ചെയ്യുന്നു.

കളകൾക്കു വെള്ളമൊഴിക്കുക

ഈ വസന്തകാലത്ത്, ജുറാസിക് പാർക്കിന് പുറത്തുള്ളതുപോലെയുള്ള കളകൾ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളർന്നു. ഒരെണ്ണം വളരെ വലുതായി, ഞാൻ അത് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ, എനിക്കു മുറിവേൽക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് പിഴുതെടുക്കാൻ ഒരു തൂമ്പ കണ്ടെത്താൻ പോയപ്പോൾ എന്റെ മകൾ അതിനു വെള്ളമൊഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. "നീ എന്തിനാണ് കളകൾക്ക് വെള്ളം ഒഴിക്കുന്നത്?!" ഞാൻ ആക്രോശിച്ചു. "ഇത് എത്ര വലുതാകുമെന്ന് എനിക്ക് കാണണം!" അവൾ നിഷ്‌കളങ്കമായ ചിരിയോടെ മറുപടി പറഞ്ഞു.

കളകൾ, മനപ്പൂർവ്വം വളർത്തുന്ന ഒന്നല്ല. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ചിലപ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിലെ ''കളകൾക്ക്'' നാം വെള്ളം ഒഴിക്കുകയും നമ്മുടെ വളർച്ചയെ ഞെരിച്ചുകളയുന്ന ആഗ്രഹങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.

ഗലാത്യർ 5:13-26 ൽ ജഡപ്രകാരം ജീവിക്കുന്നതിനെയും ആത്മാവിനാൽ ജീവിക്കുന്നതിനെയും താരതമ്യം ചെയ്തുകൊണ്ട് പൗലോസ് ഇതിനെക്കുറിച്ച് വ്യക്തമാക്കി. നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ടു നമ്മൾ കൊതിക്കുന്ന 'കള രഹിത' ജീവിതം നടക്കില്ലെന്ന് അവൻ പറയുന്നു. പകരം, കളകൾക്കു വെള്ളമൊഴിക്കാതിരിക്കാൻ, ''ആത്മാവിനെ അനുസരിച്ചു നടക്കണമെന്ന്'' അവൻ നമ്മോടു നിർദ്ദേശിക്കുന്നു. ' ജഡത്തിന്റെ മോഹം നിവർത്തിക്കാനുള്ള' പ്രേരണയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ദൈവത്തോടൊപ്പമുള്ള ക്രമമായ ചുവടുവെപ്പാണെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു (വാ. 16).

പൗലോസിന്റെ പഠിപ്പിക്കലുകൾ പൂർണ്ണമായി മനസ്സിലാക്കുന്നത് ആജീവനാന്ത പ്രക്രിയയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ ലാളിത്യം എനിക്കിഷ്ടമാണ്: നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ പോഷിപ്പിച്ചുകൊണ്ട് അനാവശ്യമായ എന്തെങ്കിലും വളർത്തുന്നതിനുപകരം, ദൈവവുമായുള്ള നമ്മുടെ ബന്ധം വളർത്തിയെടുക്കുമ്പോൾ, നാം ഫലം വളർത്തുകയും ദൈവിക ജീവിതത്തിന്റെ വിളവെടുപ്പ് കൊയ്യുകയും ചെയ്യുന്നു (വാ. 22-25. ).

തകർച്ചയുടെ നടുവിലെ കൃപ

അത് എന്നെ തട്ടിയപ്പോൾ ഞാൻ അപ്രതീക്ഷിതമായ ഒരു മയക്കത്തിലേക്ക് നീങ്ങുകയായിരുന്നു. ബേസ്‌മെന്റിൽ നിന്ന്, എന്റെ മകൻ തന്റെ ഇലക്ട്രിക് ഗിറ്റാറിൽ ഒരു കോഡ് വായിച്ചു. ചുവരുകളിൽ പ്രതിധ്വനിച്ചു. സമാധാനമില്ല. നിശബ്ദതയില്ല. ഉറക്കമില്ല. നിമിഷങ്ങൾക്കുശേഷം, മത്സരിക്കുന്ന വിധം മറ്റൊരു സംഗീതം എന്റെ ചെവികളെ സ്വാഗതം ചെയ്തു: എന്റെ മകൾ പിയാനോയിൽ “അമേസിംഗ് ഗ്രേസ്’’ വായിക്കുന്നു.

സാധാരണയായി, എനിക്ക് എന്റെ മകന്റെ ഗിറ്റാർ വായിക്കുന്നതു കേൾക്കാൻ ഇഷ്ടമാണ്. എന്നാൽ ആ സമയം അത് എന്നെ അസ്വസ്ഥനാക്കി. എങ്കിലും ജോൺ ന്യൂട്ടന്റെ സ്തുതിഗീതത്തിന്റെ പരിചിതമായ നോട്ടുകൾ, അരാജകത്വങ്ങൾക്കിടയിലും കൃപ തഴച്ചുവളരുന്നുവെന്ന് എന്നെ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ കൊടുങ്കാറ്റുകൾ എത്ര ഉച്ചത്തിലുള്ളതോ, ആവശ്യമില്ലാത്തതോ അല്ലെങ്കിൽ വഴിതെറ്റിക്കുന്നതോ ആയാലും, ദൈവത്തിന്റെ കൃപയുടെ മൃദുവായ നോട്ടുകൾ വ്യക്തവും സത്യവുമാണ്, നമ്മുടെ മേലുള്ള അവന്റെ ജാഗ്രതയെ അവ ഓർമ്മിപ്പിക്കുന്നു.

ആ യാഥാർത്ഥ്യം നാം തിരുവെഴുത്തുകളിൽ കാണുന്നു. സങ്കീർത്തനം 107:23-32ൽ, അവരെ എളുപ്പത്തിൽ വിഴുങ്ങാൻ കഴിയുന്ന ഒരു ചുഴലിക്കാറ്റിനെതിരെ നാവികർ ശക്തമായി പോരാടുന്നു. “അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി’’ (വാ. 26). എന്നിട്ടും അവർ നിരാശരായില്ല, എന്നാൽ “അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു’’ (വാ. 28). അവസാനമായി, നാം വായിക്കുന്നു: “ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു’’ (വാ. 30).

തകർച്ചയുടെ നിമിഷങ്ങളിൽ, അവ ജീവന് ഭീഷണിയാണെങ്കിലും അതല്ല, കേവലം ഉറക്കത്തിനു ഭീഷണിയാണെങ്കിലും, ശബ്ദത്തിന്റെയും ഭയത്തിന്റെയും വേലിയേറ്റം നമ്മുടെ ആത്മാവിനെ ആക്രമിക്കും. എന്നാൽ നാം ദൈവത്തിൽ വിശ്വസിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, അവന്റെ സാന്നിധ്യത്തിന്റെയും കരുതലിന്റെയും കൃപ - അവന്റെ അചഞ്ചലമായ സ്‌നേഹത്തിന്റെ സങ്കേതം - നാം അനുഭവിക്കുന്നു

ഓട്ടം ഓടുക

ഭാര്യയെയും മകനെയും മകളെയും നഷ്ടപ്പെട്ട ദുരന്തങ്ങളുടെ ഒരു പരമ്പരയ്ക്കു ശേഷം, 89 വയസ്സുള്ള ഫൗജ സിംഗ് തന്റെ ഓട്ടത്തോടുള്ള അഭിനിവേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. പഞ്ചാബി ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ സിംഗ് ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കുന്ന ആദ്യത്തെ 100 വയസ്സുകാരനായി. ഒരുപക്ഷേ ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരികവും മാനസികവുമായ അച്ചടക്കവും മത്സരാധിഷ്ഠിത നേട്ടം കൈവരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. തളർന്ന കാലുകൾ കാരണം 5 വയസ്സു വരെ സിംഗിന് നടക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പലപ്പോഴും കളിയാക്കുകയും “വടി’’ എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നേട്ടങ്ങൾ കാരണം സിംഗ് ഇപ്പോൾ “തലപ്പാവു ധരിച്ച ടൊർണാഡോ’’ എന്നാണ് അറിയപ്പെടുന്നത്.

അപ്പൊസ്തലനായ പൗലൊസ് തന്റെ കാലഘട്ടത്തിൽ, സമാന രീതിയിൽ അച്ചടക്കം പ്രകടിപ്പിക്കുന്ന കായികതാരങ്ങളെ തിരിച്ചറിഞ്ഞു (1 കൊരിന്ത്യർ 9:24). എന്നാൽ അവർ എത്ര പരിശീലിച്ചാലും ആത്യന്തികമായി അവരുടെ മഹത്വം മങ്ങിപ്പോകുന്നതും അവൻ കണ്ടു. നേരെമറിച്ച്, നിത്യതയെ ബാധിക്കുന്ന വിധത്തിൽ യേശുവിനുവേണ്ടി ജീവിക്കാനുള്ള അവസരമാണ് നമുക്കുള്ളതെന്ന് അവൻ പറഞ്ഞു. നൈമിഷിക മഹത്വത്തിനായി പരിശ്രമിക്കുന്ന കായികതാരങ്ങൾക്ക് അതിനായി കഠിനാധ്വാനം ചെയ്യാൻ കഴിയുമെങ്കിൽ, എന്നേക്കും നിലനിൽക്കുന്ന ഒരു കിരീടത്തിനായി ജീവിക്കുന്നവർ എത്രയധികം പ്രവർത്തിക്കണമെന്ന് പൗലൊസ് സൂചിപ്പിക്കുന്നു (വാ. 25).

രക്ഷ നേടാൻ നാം പരിശീലിക്കുന്നില്ല. നേരെ മറിച്ചാണ്: നമ്മുടെ രക്ഷ എത്ര അത്ഭുതകരമാണെന്ന് നാം തിരിച്ചറിയുമ്പോൾ, അത് നമ്മുടെ മുൻഗണനകളെയും വീക്ഷണങ്ങളെയും നാം ജീവിക്കുന്ന കാര്യങ്ങളെയും പുനർരൂപകൽപ്പന ചെയ്യുന്നു. നാം ഓരോരുത്തരും ദൈവശക്തിയിൽ നമ്മുടെ വിശ്വാസത്തിന്റെ ഓട്ടം വിശ്വസ്തതയോടെ ഓടാനാരംഭിക്കുന്നു.

തനതാക്കി മാറ്റുക

അമേരിക്കൻ ഐഡൽ എന്ന സംഗീത മത്സരം അരങ്ങേറിയത് 2002 ജൂൺ 11 നാണ്. ഓരോ ആഴ്ചയും മത്സരാർത്ഥികൾ പ്രസിദ്ധമായ ഗാനങ്ങൾ അവരുടേതായ രീതിയിൽ അവതരിപ്പിക്കുകയും പ്രേക്ഷകർ നല്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

ഇതിന്റെ പാനൽ ജഡ്ജിമാരിലൊരാളായിരുന്ന റാൻഡി ജാക്സന്റെ സരസമായ ഒരു കമന്റ് ഇതായിരുന്നു: "ആ പാട്ട് നീയങ്ങ് സ്വന്തമാക്കിയല്ലോ, കൂട്ടുകാരാ!" ആ പാട്ടുകാരൻ ഒരു പ്രസിദ്ധമായ ട്യൂൺ ആഴത്തിൽ പഠിച്ച്, തന്റേതായ ഒരു വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം ഈ പ്രശംസ ചൊരിഞ്ഞത്. "തനതാക്കി മാറ്റുക" എന്നത് ഒരു കാര്യത്തെ മുഴുവനായി സ്വാംശീകരിച്ചിട്ട് സ്വന്തമായി അവതരിപ്പിക്കുന്നതാണ്.

നമ്മുടെ വിശ്വാസത്തിന്റെയും അതിന്റെ അവതരണത്തിന്റെയും കാര്യത്തിൽ ഇങ്ങനെയായിരിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. ഫിലിപ്പിയർ 3 ൽ, ദൈവമുമ്പിൽ നേട്ടങ്ങളുടെ കണക്കുകളുമായി നില്ക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു (വാ. 7, 8). പകരം, "ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവർക്കു നല്കുന്ന നീതിയെ" (വാ.9) പുല്കാൻ പഠിപ്പിക്കുന്നു. ദാനമായി ലഭിക്കുന്ന പാപക്ഷമയും വീണ്ടെടുപ്പും നമ്മുടെ ലക്ഷ്യത്തെയും താല്പര്യങ്ങളെയും വ്യത്യാസപ്പെടുത്തുന്നു. “ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അതു പിടിക്കാമോ എന്നു വെച്ച് പിന്തുടരുന്നതേയുള്ളു.” (വാ. 12)

യേശു നമ്മുടെ വിജയം ഉറപ്പാക്കിയിരിക്കുന്നു. ഇനി നമ്മുടെ ദൗത്യമോ? ഈ സത്യത്തെ. മുറുകെപ്പിടിച്ച്, ദൈവത്തിന്റെ ദാനമായ സുവിശേഷത്തെ സ്വാംശീകരിച്ച് തകർന്ന ലോകത്തിൽ ജീവിച്ച് കാണിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ വിശ്വാസത്തെ നമ്മുടെ സ്വന്തമാക്കി മാറ്റുക; അതിനായി "നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ച് നടക്കുക" (വാ.16).

ദൈവ കേന്ദ്രീകൃതം

വിവാഹ മോതിരങ്ങൾക്കായി ഞാൻ ഷോപ്പിംഗ് നടത്തുമ്പോൾ, കൃത്യമായ ഡയമണ്ട് ലഭിക്കുന്നതിനായി ഞാൻ മണിക്കൂറുകളോളം ചെലവഴിച്ചു. ഏറ്റവും മികച്ചത് നഷ്‌ടപ്പെട്ടാൽ എന്ത് ചെയ്യും എന്ന ചിന്ത എന്നെ അലട്ടി.

സാമ്പത്തിക മനശാസ്തജ്ഞൻ ബാരി ഷ്വാർട്സിന്റെ ഭാഷയിൽ പറഞ്ഞാൽ, എന്റെ വിട്ടുമാറാത്ത തീരുമാനമില്ലായ്മ സൂചിപ്പിക്കുന്നത്, ഒരു "തൃപ്തൻ" ആയിരിക്കേണ്ടതിന് പകരം ഞാനൊരു "അതൃപ്തൻ" ആണെന്നാണ്. തൃപ്തിയുള്ളവൻ തന്റെ തീരുമാനങ്ങൾ, ആവശ്യങ്ങൾക്ക് അനുസരണമായിട്ടാണ് എടുക്കുക. എന്നാൽ അതൃപ്തനോ? താൻ എപ്പോഴും ഏറ്റവും നല്ല തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് എന്ന് ചീന്തിക്കുന്നു. തിരഞ്ഞെടുപ്പുക്കുവാൻ നിരവധി ഉള്ളപ്പോഴും തീരുമാനം എടുക്കുവാൻ ആവാത്തതിന്റെ ഫലം ഉത്കണ്ഠ, വിഷാദം, പിന്നെ അതൃപ്തി എന്നിവയായിരിക്കും. സാമൂഹ്യശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തിന് ഒരു പേര് നൽകിയിട്ടുണ്ട്: നഷ്ടപ്പെടുമോ എന്ന ഭയം.

ദൈവവചനത്തിൽ "തൃപ്തൻ" എന്നോ "അതൃപ്തൻ" എന്നോ ഉള്ള വാക്കുകൾ നാം കാണുകയില്ലായിരിക്കാം. എന്നാൽ നാം ഇതിനു സമാനമായ ഒരു ആശയം കാണുന്നു. തിമൊഥെയൊസിനെഴുതിയ ഒന്നാം ലേഖനത്തിൽ, ഈ ലോകത്തിലെ വസ്തുക്കൾക്കുപരിയായി ദൈവത്തിൽ മൂല്യം കണ്ടെത്തുവാൻ പൗലോസ് തിമൊഥെയൊസിനോട് ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വാഗ്ദാനങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കാറില്ല. പകരം ദൈവത്തിൽ തന്റെ അസ്തിത്വം കണ്ടെത്തുവാൻ പൗലോസ് തിമോഥെയോസിനോട് പറയുന്നു: "അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും" (1 തിമൊഥെയൊസ് 6:6). "ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക" (വാ.8) എന്ന വാക്യത്തിൽ പൗലോസ് ഒരു തൃപ്തനായ വ്യക്തിയെപ്പോലെ സംസാരിക്കുന്നു.

ഈ ലോകം വാഗ്ദാനം ചെയ്യുന്ന അസംഖ്യം വഴികളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഞാൻ വിശ്രമമില്ലാത്തവനും അതൃപ്തനുമായി മാറുന്നു. എന്നാൽ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതൃപ്തതിയുടെ അവസ്ഥയെ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, എന്റെ ആത്മാവ് യഥാർത്ഥ തൃപ്തിയും വിശ്രമവും അറിയുന്നു.

​​നമുക്കായി ഒരു സ്ഥലം ഒരുക്കുന്നു

ഞങ്ങളുടെ കുടുംബം ഒരു നായക്കുട്ടിയെ കൊണ്ടുവരാൻ പദ്ധതിയിടുകയായിരുന്നു, അതിനാൽ എന്റെ പതിനൊന്നു വയസ്സുള്ള മകൾ മാസങ്ങളോളം ഗവേഷണം നടത്തി. നായ എന്താണ് കഴിക്കേണ്ടതെന്നും അതിനെ ഞങ്ങളുടെ പുതിയ വീട്ടിൽ എങ്ങനെ അവതരിപ്പിക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. മിച്ചമുള്ള ഒരു കിടപ്പുമുറി അതിനായിഅവൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കി. എന്റെ മകളുടെ ആനന്ദം നിറഞ്ഞ തയ്യാറെടുപ്പ് വളരെ വിപുലമായിരുന്നു.

ഒരു നായക്കുട്ടിക്കു വേണ്ടിയുള്ള തന്റെ ആകാംക്ഷനിറഞ്ഞ ചിന്തകൾ, സ്നേഹം നിറഞ്ഞ ഒരുക്കത്തിലേക്ക് എന്റെ മകളെ നയിച്ച വിധം, തന്റെ ജനവുമായി ജീവിതം പങ്കിടാനുള്ള ക്രിസ്തുവിന്റെ ആഗ്രഹവും അവർക്കായി ഒരു വീട് ഒരുക്കുമെന്ന തന്റെ വാഗ്ദാനവും എന്നെ ഓർമിപ്പിച്ചു. തന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അന്ത്യത്തോടടുത്ത് യേശു തന്റെ ശിഷ്യൻമാരോട് "ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ" (യോഹന്നാൻ 14:1) എന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നിട്ട് (താൻ) ഇരിക്കുന്ന ഇടത്തു (അവരും) ഇരിക്കേണ്ടതിന് (അവർക്കു) സ്ഥലം ഒരുക്കുവാൻ പോകുന്നു (വാ.3) എന്നു വാഗ്ദത്തം ചെയ്തു.

ശിഷ്യൻമാർ താമസിയാതെ കഷ്ടതകൾ നേരിടും. എന്നാൽ അവരെതന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുവാൻ താൻ പ്രവർത്തിക്കുകയാണെന്ന് അവർ അറിയണമെന്ന് യേശു ആഗ്രഹിച്ചു.

ഞങ്ങളുടെ പുതിയ നായക്കുട്ടിക്കായി ഭവനം ഒരുക്കുന്ന എന്റെ മകളുടെ ശ്രദ്ധാപൂർവവും മനഃപൂർവവുമായ ശ്രമത്തിൽ എനിക്ക് സന്തോഷിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. തന്റെ ജനത്തിലെ ഓരോരുത്തരുമായി നിത്യജീവൻ പങ്കിടാൻവേണ്ടി, നമ്മുടെ രക്ഷകൻ,തന്റെ വിശദമായ ഒരുക്കത്തിൽ എത്രമാത്രം ആനന്ദിക്കുന്നുവെന്ന് എനിക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ (വാ.2).